ന്യൂദൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പോലീസ് അറസ്റ്റു ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ ഭരണകൂടത്തെ പുറത്താക്കാന്‍ സ്വന്തം തത്വശാസ്ത്രം ഉപയോഗിച്ച് ഇവർ പ്രവർത്തിച്ചതിനാലാണ് അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നാൽ രാജ്യത്തിന്റെ ഭരണഘടനയെ അസ്ഥിരമാക്കാനോ കലാപം സൃഷ്ടിക്കാനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയ്ക്കെതിരെ ഉയരുന്ന ഭീഷണികളെ നേരിടുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ജനങ്ങളെ തെറ്റിധരിപ്പിക്കാനായി നക്സലുകള്‍ നഗരങ്ങളിലേക്ക് വരുമായിരുന്നു. അറസ്റ്റിലായവര്‍ നക്സലല്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും രാജ്നാഥ് സിങ് പ്രസ്താവിച്ചു.
സുധാ സിങ്, അരണ് ഫെരെരിയ, വരാവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം കണ്ടെത്തി പൂനെ പോലീസ് അറസ്റ്റ് ചെയ്തത്.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അഞ്ചുപേരും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍, കോടതി ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കും. ഇതിനു മുന്‍പും രാജ്യത്ത് സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: