കൊല്‍ക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ ബെഹാലാ മേഖലയിലെ ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ നിന്ന് 14 നവജാത ശിശുക്കളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.
പുരയിടത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ജീവനക്കാരാണ് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഹരിദേവ്പൂറിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയും 13 നവജാതശിശുക്കളുടെ അസ്തികൂടങ്ങള്‍ കൂടി പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു.
രണ്ട് വര്‍ഷം മുമ്പ് വരെ നവജാത ശിശുക്കളെ കടത്തുന്ന റാക്കറ്റിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് ഇന്നത്തെ സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലെ സാധ്യതതകള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. നിയമവിരുദ്ധമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ടതാകാമെന്ന നിഗമനത്തില്‍ നഴ്സിങ് ഹോമുകളേയും സംശയിക്കുന്നുണ്ട്.
അതേസമയം കൊല്‍ക്കത്തയിലെ എംആര്‍ ബംഗര്‍ ആശുപത്രയിലേയ്ക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി നവജാതശിശുക്കളുടെ അസ്ഥികൂടങ്ങള്‍ മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: