ചണ്ഡീഗഡ്: ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ കല്‍പ്പന ചൗള ആശുപത്രിയില്‍ ‘കരിഷ്മ’ യെന്ന പെണ്‍കുഞ്ഞ് പിറന്നത് ‘സെലിബ്രിറ്റി’ പരിവേഷത്തോടെ. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യപരിരക്ഷാ പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരതി’ ന്റെ ആദ്യ ഗുണഭോക്താവാണ് കരിഷ്മ.
ദരിദ്ര കുടുംബങ്ങള്‍ക്ക് ചികിത്സയ്ക്കും ആശുപത്രി ചെലവുകള്‍ക്കുമായി അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ നല്കുന്ന ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനാഷഘോഷ ചടങ്ങിലായിരുന്നു. കരിഷ്മയ്ക്ക് അമ്മ മൗസുമി ജന്മം നല്‍കിയത് ആഗസ്റ്റ് 17 ന്.
പദ്ധതി പ്രകാരം ആശുപത്രി ചെലവുകള്‍ക്ക് 9000 രൂപ ലഭിക്കും. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും വാക്സിനേഷനുള്പ്പടെ പരിചരണങ്ങളെല്ലാം സൗജന്യമായിരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രഥമ ഗുണഭോക്താവ് പെണ്‍കുഞ്ഞായതിനെ ‘ശുഭശകുന’ മെന്നാണ് ആയുഷ്മാന്‍ ഭാരത് സിഇഒ ഡോ. ഇന്ദുഭൂഷണ് വിശേഷിപ്പിച്ചത്. ‘മോദി കെയര്‍’ എന്ന് വിളിപ്പേരുള്ള പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സപ്തംബര്‍ 25 നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: