ജക്കാര്‍ത്ത: വര്‍ണശബളമായ ചടങ്ങോടെ പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് തിരശീല വീണു. രണ്ടാഴ്ച നീണ്ടു നിന്ന ഗെയിംസ് സമാപിച്ചതായി ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റ് ഷെക്ക് അഹമ്മദ് അല്‍ ഫഹദ് അല്‍ സാബ പ്രഖ്യാപിച്ചു.
ഗെയിംസിന്റെ നടത്തിപ്പിനായി പ്രയത്നിച്ച 13000 വോളണ്ടിയര്‍മാരെയും ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം അഭിന്ദിച്ചു. സമാപന ചടങ്ങില്‍ നടന്ന കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാലാണ് ഇന്ത്യയെ നയിച്ചത്.
സാമപാന ചടങ്ങിനോടനുബന്ധിച്ച് നടന്ന കലാപരിപാടികള്‍ സ്റ്റേഡിയം തിങ്ങി നിറഞ്ഞ കാണികളെ ഹരം കൊളളിച്ചു.
ഗെയിംസ് സമാപിച്ചതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ പതാക പകുതി താഴ്ത്തി. അടുത്ത ഗെയിംസ് നടക്കുന്ന ചൈനയിലെ ഹ്വാങ്ചൗവ് നഗരത്തിന്റെ പ്രതിനിധികള്‍ക്ക് ഏഷ്യന്‍ ഗെയിംസ് ദീപം കൈമാറി. 2022 സെപ ്തംബര്‍ പത്ത് മുതല്‍ 25 വരെയാണ് അടുത്ത ഏഷ്യന്‍ ഗെയിംസ്. ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ മൂന്നാമത്തെ നഗരമാണ് ഹ്വാങ്ചൗവ് . 1990 ല്‍ ബീജിങ്ങും 2010 ല്‍ ഗ്വാങ്ഷൂവും ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: