യങ്കോണ്‍: ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകരെ മ്യാന്മറിലെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു. വാലോണ്‍ (32) കിയാ സോ ഊ (28) എന്നിവരെയാണ് യങ്കോണ്‍ ജില്ലാ ജഡ്ജി തടവുശിക്ഷ വിധിച്ചത്. ഔദ്യോഗിക രഹസ്യ നിയമം സെക്ഷന്‍ 3.1 ഇരുവരും ലംഘിച്ചതായി കോടതി കണ്ടെത്തി.
ഡിസംബര്‍ 12നാണ് മാദ്ധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അത്താഴവിരുന്നിനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ രാജ്യരക്ഷ സംബന്ധമായ ഔദ്യോഗിക രേഖകള്‍ ഇവരില്‍നിന്നു കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ അറസ്റ്റിനു തൊട്ടുമുന്‍പ് ഹോട്ടലില്‍ വച്ച്ചില രേഖകള്‍ രണ്ടു പോലീസുകാര്‍ കൈമാറിയതായി മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇക്കാര്യം ഇവര്‍ കോടതിയെയും അറിയിച്ചിരുന്നു.
റോഹിന്‍ഗ്യകളെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ മ്യാന്മറിന്റെ ശത്രുക്കളായാണു ഭരണകൂടം വിലയിരുത്തുന്നത്. റോഹിന്‍ഗ്യന്‍ മുസ്ലിംകള്ക്കെതിരെ നടക്കുന്നതു കൊടിയ പാതകങ്ങളാണെന്ന യുഎന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു.അതേസമയം, മാധ്യമപ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ഐക്യാരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: