ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പമ്പിംഗ് വൈകുന്നതില്‍ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്. പമ്പിംഗ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇവര്‍ക്ക് പണം കൊടുക്കുന്ന അധികൃതര്‍ ചിന്തിക്കേണ്ടതാണെന്നും ധമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് സുധാകരന് വിമര്‍ശിച്ചു.
സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വില പേശുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ധനമന്ത്രി തോമസ് ഐസക് പമ്പിംഗിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വ്യക്തമാക്കി. രണ്ടായിരത്തോളം പമ്പുകള്‍ വെള്ളത്തിലാണ് ഇവ ഉണക്കി റിവൈന്‍ഡ് ചെയ്യണമെന്നും തോമസ് ഐസക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നവകേരള ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: