ചണ്ഡീഗഡ്: ഡിഎല്‍എഫ് ഭൂമി തട്ടിപ്പ് കേസില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്കും ഹരിയാന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കുമെതിരെ എഫ്ഐആര്‍. ഗുഡ്ഗാവ് ഖെര്‍കി ദൗല പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വഞ്ചനാക്കുറ്റം, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി നിരോധന നിയമം എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. വാദ്രയുടെ ഉടമസ്ഥയിലുള്ള കമ്പനി 2008ല്‍ വാങ്ങിയ ഭൂമി ഇനം മാറ്റി 55 കോടി രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിയായി രജിസ്റ്റര്‍ ചെയ്ത വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ഏഴരക്കോടി രൂപയുടെ ഭൂമി ഇടപാട് എങ്ങനെ നടത്തിയെന്ന് കാട്ടി സാമൂഹിക പ്രവര്‍ത്തകനായ സുരേന്ദ്ര ശര്‍മ്മ നല്കിയ പരാതിയിലാണ് കേസെടുത്തത്.
കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു. നേരത്തെ ഹരിയാനയിലെ വിവാദ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്ര അനധികൃതമായി 50 കോടി രൂപ തട്ടിയെടുത്തതായി ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: