ന്യുദല്‍ഹി: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗികാരം നല്കി. മാറ്റങ്ങളോടെയുള്ള കരട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ലോല വില്ലേജുകള്‍ 123ല്‍ നിന്നും 94 ആയി ചുരുങ്ങും. 4452 ചതുരശ്ര കിലോമീറ്റര്‍ ജനവാസകേന്ദ്രം പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കി.
ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാവില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമക്കി. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം ദേശീയ ഹരിതട്രൈബ്യൂണലിനെ അറിയിക്കും. കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതിയില്ല. അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് വിദഗ്ദ്ധ സമിതി വ്യക്തമാക്കി. ഖനനവും പ്രളയ കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.
കേരളത്തിലെ ഖനനത്തിന്റെ സമഗ്ര വിവരങ്ങല്‍ ലഭ്യമാക്കാനും വിദഗ്ദ്ധ സമിതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: