കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കാന്‍ ഗുഢാലോചന നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യന്വോഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സിറ്റി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ തിരുമല സ്വദേശി ആര്.ആഷിക് (25), വില്ലുപുരം സ്വദേശി എസ്. ഇസ്മെയില്‍ (25), പല്ലാവാരം സ്വദേശി എസ്.ഷംസുദ്ദീന് (20), എസ്.സലാഹുദ്ദീന് (25) , ചെന്നൈ സ്വദേശി ജാഫര്‍ സിദ്ദിഖ് അലി (29) എന്നിവരാണ് യുഎപിഎ പ്രകാരം അറസ്റ്റിലായത്. വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പോലീസ് അറിയിച്ചു. ഹിന്ദു മക്കള്‍ കക്ഷി സ്ഥാപക നേതാവായ അര്ജുന് സമ്പത്ത്, ശക്തി സേനാ നേതാവ് അന്‍പു മാരി എന്നിവരെ വധിക്കാനാണ് ഗൂഢാലോചന നടത്തിയത്.
അറസ്റ്റിലായവര്‍ക്കെതിരെ ഒരു കേസുകൂടി നിലവിലുണ്ട്. കേസില്‍ വിചാരണ നേരിട്ട് ഇവര്‍ ജയിലിലാണ്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം ആരോപിച്ചാണ് ഇവരെ നേരത്തെ ശിക്ഷിച്ചത്. ഐ.എസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും വിവരങ്ങള്‍ കൈമാറുന്നതിന് രഹസ്യ വാട്ട്സ് ആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: