ന്യൂദല്‍ഹി: രാജ്യത്തെ സ്കൂളുകളില്‍ ശുചിമുറികള്‍ ലഭ്യമാക്കുന്നതില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചയായി ഐക്യരാഷ്ട്ര സഭ. ഇതിന്റെ ഫലമായി ശുചിമുറികളില്ലാത്ത സ്കൂളുകളുടെ എണ്ണം അതിവേഗം കുറഞ്ഞുവരികയാണെന്നും സ്കൂളുകളിലെ കുടിവെള്ളം, ശുചിത്വം, ആരോഗ്യം എന്ന വിഷയത്തിലുളള ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്കൂളുകളിലെ വൃത്തി ആരോഗ്യകരമായ പഠന അന്തരീക്ഷം ഉണ്ടാക്കും. നല്ല ശുചിമുറികളുണ്ടെങ്കില് മാസമുറ സമയത്തും പെണ്‍കുട്ടികള്‍ പഠിക്കാനെത്തും. ലോകാരോഗ്യ സംഘടനയും യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് മോണിറ്ററിങ്ങ് പ്രോഗ്രാമും ചേര്‍ന്നാണ് പഠനം നടത്തിയത്.
2016ഓടെ ഇന്ത്യയിലെ ഏതാണ്ട് എല്ലാ സ്കൂളുകളിലും ശുചിമുറികള്‍ ആയിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പ് ഇന്ത്യയിലെ സ്കൂളുകളില്‍ പകുതിയെണ്ണത്തില്‍ പോലും ശുചിമുറികള്‍ ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: