കാഠ്മണ്ഡു: മൂന്നു വര്‍ഷം മുമ്പ് ഭൂമികുലുക്കത്തെ തുടര്‍ന്ന് അടച്ചിട്ട നേപ്പാളിലെ വിഖ്യാതമായ ശ്രീകൃഷ്ണ ക്ഷേത്രം വീണ്ടും തുറന്നു. ഭാരതീയ ശിഖര വാസ്തുശില്പ ചാതുരിയില്‍ പതിനേഴാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രം 2015 ഏപ്രില്‍ 25 ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്നിരുന്നു. കാഠ്മണ്ഡുവിലെ ലളിത്പൂരിലുള്ള ക്ഷേത്രം നവീകരണത്തിനു ശേഷം ഇന്നലെ തുറന്നപ്പോള്‍ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനെത്തിയത്.
മൂന്നു നിലകളിലായി 21 ശിഖരങ്ങളുള്ള ശില്‍പ്പ ചാതുരിയാല്‍ കമനീയമായ കൃഷ്ണക്ഷേത്രം ലളിത്പൂരിലെ രാജാവായിരുന്ന സിദ്ധിനരസിംഹ മല്ലയാണ് പണിതത്. ഒന്നാം നിലയില്‍ മഹാഭാരതത്തിലെയും രണ്ടാം നിലയില്‍ രാമായണത്തിലെയും കഥാസന്ദര്‍ഭങ്ങള്‍ കല്ലില്‍ കൊത്തിയിരിക്കുന്നു. 8,700 ലേറെപ്പേരുടെ ജീവനെടുത്ത, 7.8 തീവ്രതയുള്ള ഭൂകമ്പത്തില്‍ നേപ്പാളിലെ ക്ഷേത്രങ്ങളുള്‍പ്പെടെയുള്ള ചരിത്രശേഷിപ്പുകളേറെയും നാമാവശേഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: