ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ വേട്ടക്കാരന് അലിസ്റ്റര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റായിരിക്കും കുക്കിന്റെ അവസാന മത്സരം. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുക.
160 ടെസ്റ്റുകളില്‍ നിന്ന് 46.97 ശരാശരിയില്‍ 12,254 റണ്‍സ് അടിച്ചുകുട്ടിയിട്ടുണ്ട് കുക്ക്. 32 സെഞ്ചുറിയും 56 അര്‍ദ്ധസെഞ്ചുറിയും നേടിയ കുക്കിന്റെ ഉയര്‍ന്ന സ്കോര്‍ 294 റണ്‍സാണ്. 2011-ല്‍ ഇന്ത്യക്കെതിരെ ബെര്മിങ്ങ്ഹാമിലാണ് കുക്ക് 294 റണ്‍സ് അടിച്ചുകൂട്ടിയത്. നാല് ഇരട്ട സെഞ്ചുറിയും കുക്ക് നേടിയിട്ടുണ്ട്. മുപ്പത്തിമൂന്നുകാരനായ താരം ടെസ്റ്റ് ചരിത്രത്തില്‍ ആറാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന പെരുമയുമായാണ് പാഡഴിക്കുന്നത്.
2017-ല്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 244 റണ്‍സ് നേടിയശേഷം കുക്കിന്റെ പ്രകടനം മോശമാണ്. അതിനുശേഷം കളിച്ച 16 ടെസ്റ്റുകളില്‍ ഒര അര്‍ധസെഞ്ചുറി മാത്രമാണ് കുക്കിന് നേടാനായത്. ഇന്ത്യക്കെതിരായ പരമ്പരയിലും മോശം ഫോം തുടര്‍ന്നതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നില്‍.
‘സ്വപ്നം കണ്ടതിനേക്കാള്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തനിക്കായി. ഐതിഹാസികമായ ഇംഗ്ലീഷ് സംഘത്തില്‍ ദീര്‍ഘകാലം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇനി ആവനാഴിയില്‍ ഒന്നും അവശേഷിക്കുന്നില്ല. അനുയോജ്യമായ സമയത്താണ് വിരമിക്കല്‍ തീരുമാനം’- ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ ബാറ്റ്സ്മാന്മാരിലൊരാളായ കുക്ക് വ്യക്തമാക്കി.
ടെസ്റ്റില്‍ 6,000, 7,000, 8,000, 9,000, 10,000, 11,000, 12,000 റണ്‍സ് ക്ലബുകളില്‍ ഇടംനേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുക്കിന്റെ പേരിലാണ്. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിച്ചതും കുക്കായിരുന്നു. 2006 മാര്‍ച്ചില്‍ ഇന്ത്യക്കെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. നാഗ്പൂരില്‍ നടന്ന ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 69 റണ്‍സ് നേടിയ കുക്ക് രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ 104 റണ്‍സും നേടി. 92 ഏകദിനങ്ങളില്‍ അഞ്ച് സെഞ്ചുറിയും 19 അര്‍ധസെഞ്ചുറിയുമടക്കം 3204 റണ്‍സും കുക്ക് നേടിയിട്ടുണ്ട്. 2012-ല്‍ പാക്കിസ്ഥാനെതിരെ അബുദാബിയില്‍ നേടിയ 137 റണ്‍സാണ് ഏകദനത്തിലെ ഉയര്‍ന്ന സ്കോര്‍. നാല് ടി20യില്‍ 61 റണ്‍സും കുക്കിന്റെ അക്കൗണ്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: