ടോക്കിയോ: ജപ്പാന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റായ ടൈഫൂണ്‍ ജെബി ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസം അതി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.
മണിക്കൂറിന് 162 വേഗതയില്‍ ആഞ്ഞടിക്കുന്ന ടൈഫൂണിനെ ശക്തമായ കൊടുങ്കാറ്റെന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. പശ്ചിമ ജപ്പാനിലെ മൂന്ന് ലക്ഷത്തിലധികം ആളുകളോടും തീരദേശനഗരമായ കോബില്‍ നിന്ന് മാറി താമസിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മാറ്റിപാര്‍പ്പിക്കാന്‍ 1500ലധികം കേന്ദ്രങ്ങളും സജ്ജമാക്കുന്നുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളടക്കം 600 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷയെ മുന്‍നിര്‍ത്തി സ്കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: