ഡമാസ്ക്കസ്: സിറിയയില്‍ വിമതരുടെ ശക്തികേന്ദ്രമായ ഇഡ്ലിബില്‍ റഷ്യ വ്യോമാക്രമണം നടത്തി. ഇഡ്ലിബനെ ഭീകരവാദത്തിന്റെ പോക്കറ്റെന്ന് റഷ്യ വിശേഷിപ്പിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ക്രെംലിന് വക്താവ് ദിമത്രി പെസ്കോവാണ് ഇഡ്ലിബനെ ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് വിശേഷിപ്പിച്ചത്. ഈ പ്രശ്നം പരിഹരിക്കാന്‍ സിറിയന്‍ സൈന്യം നടപടി ആരംഭിച്ചതായും തിങ്കളാഴ്ച ദിമത്രി പെസ്കോവ് പറഞ്ഞിരുന്നു.
വ്യോമാക്രമണത്തില്‍ രണ്ട് സിവിലിയന്മാര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 23 വ്യോമ റെയ്ഡുകളാണ് നടന്നത്. റഷ്യയുടേയും സിറിയന്‍ സൈന്യത്തിന്റെയും യുദ്ധ വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. മൂന്നു ആഴ്ചയ്ക്കിടയിലെ ആദ്യത്തെ വ്യോമാക്രമണമാണ് പ്രദേശത്ത് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: