മുംബൈ: മുംബൈയിലെ ഒരു കയറ്റുമതി റാക്കറ്റ് സംഘത്തില്‍ നിന്ന് സ്രാവിന്റെ സംസ്കരിച്ച 8000 കിലോ ചിറകുകള് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു.
45 കോടി രൂപ വിലമതിപ്പുള്ള ചിറകുകള്‍ക്കായി 16,000 ത്തോളം സ്രാവുകളെയെങ്കിലും കൊന്നിരിക്കുമെന്ന് ഡിആര്‍ഡി (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അധികൃതര്‍ പറഞ്ഞു. ഉണക്കമത്സ്യമെന്ന പേരില്‍ അനധികൃതമായി കയറ്റിയയക്കാനിരുന്ന ചരക്കുകളാണ് പിടിച്ചെടുത്തത്. സ്രാവിന്റേതുള്പ്പെടെയുള്ള എല്ലാ ജീവികളുടെയും ചിറകുകളുടെ കയറ്റുമതി 2015 ല്‍ നിയമപ്രകാരം ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്.
വിശേഷാവസരങ്ങളില്‍ സൂപ്പുണ്ടാക്കുമ്പോള്‍ രുചി കൂട്ടുന്നതിനാണ് സ്രാവിന്റെ ചിറകുകള് പ്രധാനമായും ഉപയോഗിക്കുന്നത്. ചൈനയിലാണ് ഇതിന് ആവശ്യക്കാര്‍ ഏറെയും.
ചൈനയില്‍ രാജാക്കന്മാര്ക്കുള്ള സൂപ്പുകളില്‍ മാത്രമാണ് മുമ്പ് ഇത് ചേരുവയാക്കിയിരുന്നത്. സ്രാവിന്റെ ചിറകുപയോഗിച്ച് പാകം ചെയ്യുന്ന ഒരു കപ്പ് സൂപ്പിന് 100 ഡോളറിന് മുകളിലാണ് വില. കാമാസക്തി കൂട്ടുന്നതിനും നല്ലതത്രേ സ്രാവിന്റെ ചിറകുള്ള സൂപ്പുകള്‍.
ഗ്ലോബെല്‍ ഇംപ്ലെക്സ് ട്രേഡിങ്ങ് കമ്പനിയുടെ മുംബൈയിലെ സെവ്രിയിലും ഗുജറാത്തിലെ വേരാവലിലുമുള്ള ഗോഡൗണുകളിലായിരുന്നു ഡിആര്‍ഐ റെയ്ഡ് നടത്തിയത്. സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേക്കും കയറ്റി അയക്കാന്‍ സൂക്ഷിച്ചവയായിരുന്നു ചരക്കുകള്‍.
ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. സ്ഥാപനത്തിന്റെ പൊപ്രൈറ്റര്‍ ഷറാഫത്ത് അലി, സഹോദരന് ഹമീദ് സുല്‍ത്താന്‍, മാനേജര്‍ അഹമ്മദ് ആഷിക്, ഗോഡൗണ്‍ നടത്തിപ്പുകാരന് ആര്. ശിവരാമന് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഏഴുവര്‍ഷം വരെ തടവു ലഭിക്കും.
മഹാരാഷ്ട്രയ്ക്കു പുറമേ കേരളം, തമിഴ്നാട്, ഗുജറാത്ത് തീരങ്ങളില്‍ നിന്നാണ് പ്രതികള്‍ ചിറകിനായി സ്രാവുകളെ കടത്തിയിരുന്നത്.
കേരളത്തില്‍ നിന്ന് സിംഗപ്പൂരിലേക്കും, ചെന്നൈയില്‍ നിന്ന് ഹോങ്കോങ്ങിലേക്കുമുള്ള ഉണങ്ങിയ ചിറകുകള് കടത്തുന്നതിനെക്കുറിച്ചും ഡിആര്‍ ഐ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: