കൊച്ചി: സ്ത്രീപീഡനക്കേസുകളില്‍ ഇടതു സര്‍ക്കാരിന് രണ്ടു തരം നീതി ബോധം. ചില കേസുകളില്‍ പരാതി ലഭിക്കും മുന്‍പുതന്നെ പ്രതികളെ അറസ്റ്റു ചെയ്ത സര്‍ക്കാര്‍ ഇടതു നേതാക്കളുടെ കാര്യത്തില്‍ അനങ്ങിയിട്ടില്ല.
കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സെന്റിനെതിരെ ആരോപണം ഉയര്‍ന്ന ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനും മടിച്ചില്ല. ദിവസങ്ങളോളം അദ്ദേഹത്തെ ജയിലില്‍ ഇട്ടു.
എന്നാല്‍ മന്ത്രി പികെ ശശീന്ദ്രനുമായി ബന്ധപ്പെട്ട കേസിലും അങ്ങനെയായിരുന്നില്ല. ശശീന്ദ്രന് കേസില്‍ അറസ്റ്റുണ്ടായില്ല. കേസില്‍ നിന്ന് കുറ്റവിമുക്തനാകും മുന്‍പേ വീണ്ടും മന്ത്രിയാക്കുകയും ചെയ്തു. ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശിക്കെതിരെ പാര്‍ട്ടി നേതാവു തന്നെ നല്കിയ പരാതി വനിതാ പിബി അംഗമായ വൃന്ദാ കാരാട്ട് മുക്കി. ഗത്യന്തരമില്ലാതെ ഒടുവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്കി.
വിഷയം വിവാദമായപ്പോള്‍ പരാതി ലഭിച്ചതായി യെച്ചൂരി സമ്മതിക്കുകയും ചെയ്തു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ സമയത്തും പികെ ശശി വിവാദം ഉണ്ടാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും തല്ലാന്‍ മുതിരുകയും ചെയ്തിരുന്നു. പ്രബലമായ കത്തോലിക്കാ സഭയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വ്യക്തമായ തെളിവുകളോടെ കന്യാസ്ത്രീ തന്നെ പരാതി നല്‍കിയിട്ട് മാസങ്ങളായി. കേസ് എടുത്തെങ്കിലും ശരിയായ ചോദ്യം ചെയ്യല്‍ പോലും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: