ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിൽ ഒൻപത് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരാക്കി കൊലപ്പെടുത്തി. കത്വ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ തന്നെയാണ് രാജ്യത്തിനെ നടുക്കിയ മറ്റൊരു ബാലിക പീഡന വാർത്ത പുറത്ത് വരുന്നത്.
ബാരമുള്ള ജില്ലയിലെ ഉറിയില്‍ 9 വയസുകാരിയെ വളർത്തമ്മയുടെ സഹായത്തോടെയാണ് മകനും മറ്റ് നാല് പേരും ചേർന്ന് മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും മകനും അടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വളർത്തമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. മകളുടെ കൂടെ തന്റെ ഭര്‍ത്താവ് കൂടുതല്‍ സമയം ചെലവഴിക്കുന്നതിലുള്ള വിരോധം മൂലമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പറഞ്ഞു. ആഗസ്റ്റ് 23ന് രണ്ടാനമ്മയായ ഫഹ്മീദ (24) പെണ്‍കുട്ടിയെ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. 14 കാരനായ മകന് കൂട്ടുകാരായ കാസിര്‍ അഹമ്മദി(19) നും മറ്റൊരു 14 കാരനുമൊപ്പം ഈ സമയം ഇവിടെയെത്തി. മറ്റൊരു പ്രതിയായ നാസര്‍ അഹമ്മദ് ഖാ(28)നും ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് അമ്മയുടെ മുന്നില്‍ വച്ച് മകനും കൂട്ടുകാരും പെണ്‍കുട്ടിയെ മൃഗീയ ലൈംഗിക പീഡനത്തിനിരയാക്കി.
അവശയായ പെണ്‍കുട്ടിയെ പിന്നീട് രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ മകന് പെണ്‍കുട്ടിയുടെ തലയില്‍ കോടാലിയ്ക്ക് അടിക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു. മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു.
പെൺകുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍ വനപ്രദേശത്ത് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: