അഹമ്മദാബാദ്: അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയതിന് വിവാദ ഐ.പി.എസ് ഓഫീസര്‍ സഞീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് സി.ഐ.ഡിയാണ് സഞ്ജ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എല്ലാവരേയും ചോദ്യം ചെയ്തു വരുന്നു.
1998 ല്‍ ബനസ്കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്ശനമുയര്ത്തുന്നയാളാണ് സഞ്ജീവ് ഭട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: