തിരുവന്തപുരം: പികെ ശശിക്കെതിരായ പീഡനപരാതിയില്‍ സ്വമോധയ കേസെടുക്കാനാകില്ലെന്ന് വനിതാകമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. പരാതി ലഭിച്ചാല്‍ കേസെടുക്കും പാര്‍ട്ടിയും കമ്മീഷനും രണ്ടും രണ്ടാണെന്നും കമ്മീഷന് വ്യക്തമാക്കി.
പികെ ശശിക്കെതിരായ പരാതി പോലീസിന് കൈമാറണം എന്ന് വാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വനിതകമ്മീഷന് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇര പീഢനവിവരം തുറന്ന് പറഞ്ഞാല്‍ മാത്രമെ സ്വമേധയ കേസെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇരയുടെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചാല്‍ കമ്മീഷന് നടപടി സ്വീകരിക്കുമെന്നും ജോസഫൈന് വ്യക്തമാക്കി.
പാര്‍ട്ടിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പരാതികള്‍ അന്വേഷിക്കാന്‍ സിപിഎമ്മിന് അവരുടെതായ സംവിധാനം ഉണ്ടെന്നും ജോസഫൈന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: