തിരുവനന്തപുരം: ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച ഉത്തരവിനെതിരെ അരിശം പൂണ്ട മന്ത്രിമാര്‍ ഇന്നലെ മലക്കം മറിഞ്ഞു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കിയ മന്ത്രി എ.കെ. ബാലന് നിലപാട് മാറ്റി.
ആഘോഷങ്ങള്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അതിനാല്‍ ചലച്ചിത്രോത്സവങ്ങളും കലോത്സവങ്ങളും ഉണ്ടാകില്ലെന്നുമാണ് മന്ത്രി ബാലന്റെ ഇന്നലത്തെ പ്രതികരണം. ഉത്തരവ് ഇറങ്ങിയ ദിവസം ബാലന് പ്രതികരിച്ചതാകട്ടെ, ആഘോഷങ്ങള്‍ ഇല്ലെങ്കില്‍ സംസ്ഥാനം ശ്മശാന മൂകമാവുമെന്നായിരുന്നു.
വകുപ്പിന്റെ വികസനം ആഘോഷങ്ങളിലൂടെയെന്ന് വ്യക്തമാക്കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്ര നടത്തുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു മലക്കം മറിച്ചില്‍. കലോത്സവങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസവകുപ്പ് സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുമന്നായിരുന്നു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: