ന്യൂദല്‍ഹി: കേരളത്തിലെ ഡാമുകളുടെ നിയന്ത്രണം പാളിയിട്ടില്ലെന്ന് കേന്ദ്ര ജലകമ്മിഷന്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജലവിഭവ മന്ത്രാലയത്തിന് നല്കി. പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഡാമിന് സാധിച്ചെന്നും ഇടുക്കിയില്‍ നിന്നും പുറത്തേക്കൊഴുക്കാവുന്നതിന്റെ നാലിലൊന്ന് ജലമാണ് തുറന്ന് വിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടനാട്ടിനെ ഓര്‍ത്തിട്ടാണ് കക്കി ഡാം തുറക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ എന്‍.എന്‍ റായി പറഞ്ഞു. ഇടമലയാറില്‍ ഒഴുകി വന്ന അധികജലം മാത്രമാണ് തുറന്ന് വിട്ടത്. തണ്ണീര്‍മുക്കം ബണ്ടിലെ തടസം നദികളുടെ ഗതി മാറ്റി. ഒഴുക്കി വിടാവുന്നതിന്റെ ഇരട്ടിയലധികം ജലം തണ്ണീര്‍മുക്കം ബണ്ടിലെത്തി. അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ പുതിയ ജലസംഭരണി ആലോചിക്കണം.
കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: