തിരുവനന്തപുരം: പി.കെ ശശി എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ കേരളത്തിലെത്തും. സംഭവത്തില്‍ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. യുവതിയില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്താന്‍ കമ്മീഷന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് കമ്മീഷന് അറിയിച്ചത്. ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയും കെഎസ്യുവും പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കു നല്കിയ കേസ് അദ്ദേഹം തൃശൂര്‍ റേഞ്ച് ഐജിക്കു കൈമാറിയിരുന്നു. പ്രാഥമിക പരിശോധന നടത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പരാതിയിലില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ ഇതിനെ മറികടന്ന് വനിതാ കമ്മീഷന് പെണ്‍ക്കുട്ടിയുടെ മൊഴിയെടുത്താല്‍ ശശിക്കൊപ്പം പോലീസും വെട്ടിലാകും.
ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തപ്പോഴും സംസ്ഥാന അധ്യക്ഷ എം.സി.ജോസഫൈന് പാരാതി ലഭിച്ചില്ലെന്നാണ് പ്രതികരിച്ചത്. പരാതി ലഭിക്കാതെ നടപടി സ്വീകരിയ്ക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ ജോസഫൈന് സിപിഎം നേതാവായതു കൊണ്ട് എംഎല്‍എ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പരാതി ഇതുവരെ സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടി നോക്കുമെന്നുമാണ് വിഷയത്തില്‍ അവരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: