ന്യൂദല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് പ്രചരിക്കുന്ന സാഗര്‍മാല വെബ്സൈറ്റ് വ്യാജമാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാലാ പദ്ധതിയാണെന്ന് തെറ്റിദ്ധരിക്കും വിധമാണ് സൈറ്റിന്റെ ഘടനയും രൂപവും. എഞ്ചിനീയറിങ്, ഡിപ്ലോമാ ട്രെയിനികളെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
തൊഴില്‍ തേടുന്നവരില്‍നിന്ന് 1000 മുതല്‍ 1200 രൂപവരെ രജിസ്ട്രേഷന് ഫീസ് ഇൗടാക്കുന്നുണ്ട്. തട്ടിപ്പുകാര്‍ക്കെതിരേ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് നടപടി.
ഔദ്യോഗിക വെബ്സൈറ്റ് ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: