ദുബായ്: നിലവില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടുമാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെന്ന് വിന്‍ഡീസിന്റെ ഇതിഹാസ താരം ബ്രയാന്‍ ലാറ.
ഇംഗ്ലണ്ടിന്റെ പേസര്‍ ജിമ്മി ആന്‍ഡേഴ്സണും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബഡയുമാണ് മികച്ച ബൗളര്‍മാരെന്നും ലാറ വ്യക്തമാക്കി. താന്‍ നേരിടാന്‍ ഏറെ ബുദ്ധിമുട്ടിയ ബൗളര്‍ ശ്രീലങ്കയുടെ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ്. തുടക്കത്തില്‍ നേരിടുമ്പോഴൊക്കെ മുരളീധരന് എന്നെ കുഴപ്പത്തിലാക്കി. എന്നാല്‍ പിന്നീട് മുരളീധരന്റെ പന്തുകളെ നേരിടാന്‍ പഠിച്ചു. എന്റെ കാലത്തെ ഏറ്റവും മികച്ച രണ്ട് സ്പിന്നര്‍മാരാണ് മുരളീധരനും ഷെയ്ന് വോണും. അന്ന് ലോകത്തെ ഏറ്റവും മികച്ച ടീമിനായാണ് വോണ്‍ കളിച്ചത്. ലോകം കണ്ട് ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരിലൊരാളാണ്.
പത്ത് ടീമുകള്‍ മത്സരിക്കുന്ന ഏകദിന ലോകകപ്പ് സംഘടിപ്പിക്കാനുളള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനത്തെ ലാറ സ്വാഗതം ചെയ്തു. ട്വന്റി 20 മത്സരങ്ങള്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കുമെന്ന് ലാറ പറഞ്ഞു.വീന്ഡിസിനായി 131 ടെസ്റ്റും 299 ഏകദിനങ്ങളും കളിച്ച താരമാണ് ബ്രയാന്‍ ലാറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: