ഇടുക്കി: സംസ്ഥാനത്ത് ഡാം മാനേജ്മെന്റില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന് പിടി തോമസ് എംഎല്‍എ. ഡാമുകള്‍ ഒരുമിച്ച് തുറക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കിയ ജലത്തിന്റെ അളവ് സംബന്ധിച്ച് തമിഴ്നാടിന്റെയും സംസ്ഥാനത്തിന്റെയും കണക്കില്‍ വലിയ അന്തരമുണ്ട്. കളക്ടര്‍ മാത്രമാണ് ഡാം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയതെന്നും പിടി തോമസ് പറഞ്ഞു.
കാലവര്‍ഷത്തില്‍ ഡാമില്‍ ജലം പിടിച്ചു നിര്‍ത്തിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കാലവര്‍ഷക്കെടുതിയില്‍ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും പിടി തോമസ് എം.എല്‍.എ ഇടുക്കിയില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ മഴക്കെടുതി ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: