തിരുവനന്തപുരം : അതിസമ്പന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും സിപിഎം നേതൃത്വത്തിന്റെ ഇഷ്ടക്കാര്‍ക്കും മുന്നില്‍ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്.
സിപിഎം നേതാവ് കൂടിയായ എംഎല്‍എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമപരമായി നടപടി സ്വീകരിക്കേണ്ട പോലീസിനെ ഭരണനേതൃത്വം തികച്ചും നിര്‍വീര്യമാക്കിയിരിക്കുകയാണ്. കെ.ബി. ഗണേഷ് കുമാറിന്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീര്‍പ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സിപിഎം നേതൃത്വം അനുവര്‍ത്തിക്കുന്നത്. വനിതാ കമ്മീഷന് ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് ഏറെ വിചിത്രമാണ്.
ഇടതുമുന്നണി ഭരണശൈലി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നത് കേവലം പ്രഹസനമാക്കി മാറ്റിയത് ഈ ശൈലിയുടെ ഭാഗമാണ്. സര്വനിയമങ്ങളെയും കാറ്റില്‍ പറത്തി പി.വി. അന്‍വര്‍ എംഎല്‍എ സൈ്വരവിഹാരം നടത്തുന്നത് സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും മുന്നില്‍ നിയമം നിര്‍ജീവമാകുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്.
തോമസ് ചാണ്ടിയെയും ജോയ്സ് ജോര്‍ജിനെയും സംരക്ഷിക്കുന്നതിന് വഴിവിട്ട നടപടികളുമായി മുന്നോട്ടുപോയ സര്‍ക്കാരിന്റെ സമീപനവും ഈ നയത്തിന്റെ ഭാഗമാണെന്ന് സുധീരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: