കുണ്ടറ: അജ്ഞാത സംഘം തട്ടികൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടതായി സൂചന. തട്ടാര്‍കോണം പേരൂര്‍ പ്രോമിസ് ലാന്‍ഡില്‍ രഞ്ചിത്ത് ജോണ്‍സ(രഞ്ചു 40)ണെയാണ് വീട്ടിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. രഞ്ചിത്തിന്റേതെന്ന് കരുതുന്ന മൃതദേഹം തമിഴ്നാട്ടിലെ നാഗര്‍കോവിലിനടുത്തു നിന്ന് കണ്ടെത്തിയതായി സൂചനയുണ്ട്.
മൃതദേഹം രഞ്ചുവിന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞെങ്കിലും മൃതദേഹം പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ ആഗസ്റ്റ് 15നാണ് ഇയാളെ തട്ടികൊണ്ടുപോയത്. രഞ്ചുവിന് ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുമായി അടുത്തബന്ധമുണ്ടായിരുന്നതായാണ് സൂചന. ബന്ധുക്കുടെ പരാതിയെ തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രഞ്ചു കൊല്ലപ്പെട്ടതായി അജ്ഞാത സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് ഉണ്ണിയെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഗുണ്ടാ സംഘത്തിലെ ഒരാളുടെ ഭാര്യയുമായി രഞ്ചു പുലര്‍ത്തിയിരുന്ന അവിഹിതബന്ധമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചത്.
കൊല്ലത്തുവെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഇത്തിക്കരയാറിന്റെ തീരത്ത് കാട്ടില്‍ മൃതദേഹം ഒളിപ്പിച്ച് തൊട്ടടുത്ത ദിവസം തമിഴ്നാട്ടിലെ നാഗര്‍കോവിലിനടുത്തു മറവു ചെയ്തു എന്നാണ് പോലീസ് നല്കുന്ന വിവരം. കൊല്ലം സിറ്റി കണ്ട്രോള് റൂം സി ഐ എസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലേക്കു തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: