ലഖ്നൗ : അയോധ്യയിലെ രാമജന്മഭൂമിയില്‍ മുസ്ലീങ്ങളുടെ അവകാശവാദങ്ങള്‍ തള്ളിക്കളയണമെന്ന് ദ്വാരക ശാരദാപീഠം ശങ്കരാചാര്യ സ്വാമി സ്വരുപാനന്ദ സരസ്വതി ആവശ്യപ്പെട്ടു. അയോധ്യയില്‍ നിന്നും ഹിന്ദു ദൈവങ്ങളുടെ പഴയ വിഗ്രഹങ്ങള്‍ ധാരാളം കണ്ടെടുത്തിരുന്നു. ഇത് തെളിയിക്കുന്നത് അയോധ്യ രാമജന്മ ഭൂമി തന്നെയെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യ ഒരു മുസ്ലീം ആരാധനാലയമാണെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്. അയോധ്യയില്‍ പള്ളിയുടെ സാന്നിധ്യത്തെക്കുറിച്ച് പല മുസ്ലീം വെബ്സൈറ്റുകളിലും പറയുന്നുണ്ട്. എന്നാല്‍ ബാബറും മിര്‍ ബക്കിയും അയോധ്യയില്‍ വന്നിട്ടേയില്ല. പിന്നെങ്ങനെ അവരുടെ പേരില്‍ പള്ളിയുണ്ടാകും. അയോധ്യ രാമജന്മഭൂമിയാണ്. അവിടെ എങ്ങനെയാണ് ബാബറി മസ്ജിദ് വരുന്നത്’- സ്വാമി സ്വരൂപാനന്ദ ചോദിക്കുന്നു.
രാജ്യത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു അവകാശവുമില്ല. ശങ്കരാചാര്യന്മാര്‍ക്കും ധര്മ്മാചാര്യന്മാര്ക്കുമാണ് ഇതിന് അര്‍ഹത. മതനിരപേക്ഷ സമൂഹത്തില്‍ സര്‍ക്കാരുകള്‍ക്ക് എങ്ങനെ അമ്പലവും പള്ളിയും പണിയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: