കല്‍പ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേല്‍ വില്ലേജ് പ്രദേശങ്ങളില്‍ കെട്ടിടം നിര്മ്മിക്കാവുന്നതിന്റെ പരമാവധി ഉയരം എട്ടു മീറ്ററില്‍ നിജപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവ് ഇറക്കിയത്. ചുണ്ടേല്‍ വില്ലേജില്‍ നിലവില്‍ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ള എല്ലാ കെട്ടിടങ്ങളുടെയും ഉയരം എട്ടു മീറ്ററില്‍ പരിമിതപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
മുന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ കെട്ടിടങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാലിത് സംസ്ഥാന സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി. കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് വൈത്തിരി ടൗണില്‍ പഞ്ചായത്തിന്റെ ഇരുനില കെട്ടിടം പൂര്‍ണമായും മണ്ണിനടിയിലേക്ക് താഴ്ന്നു പോയിരുന്നു. ഉരുള്‍പൊട്ടലില്‍ ജില്ലയില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: