ഹാംപ്ഡെന്‍: ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം. റൊമേലു ലുകാക്കു, ഏദന്‍ ഹസാര്‍ഡ് എന്നിവരുടെ ഗോളുകളില്‍ ബെല്‍ജിയം മടക്കമില്ലാത്ത് നാലു ഗോളുകള്‍ക്ക് സ്കോട്ടലന്‍ഡിനെ പരാജയപ്പെടുത്തി.
സ്കോട്ട്ലന്‍ഡിന്റെ പിഴവുകള്‍ മുതലാക്കിയാണ് ബെല്‍ജിയം നാല് ഗോളുകള്‍ അവരുടെ ഗോള്‍ വലയില്‍ അടിച്ചുകയറ്റിയത്. പുതിയ മാനേജര്‍ അലെക്സ് മക്ലീഷ് ചുമതലയേറ്റശേഷം അഞ്ചു മത്സരങ്ങളില്‍ സ്കോട്ട്ലന്‍ഡിന്റെ നാലാം തോല്‍വിയാണിത്.
1973 നു ശേഷം സ്വന്തം തട്ടകത്തില്‍ സ്കോട്ട്ലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 1973 ഫെബ്രുവരിയില്‍ സ്കോട്ട്ലന്‍ഡ് ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: