ബൊലോംഗ: യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് സമനില. ബോലോംസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ പോളണ്ടിനെയാണ് സമിനലിയില് (1-1) പിടിച്ചു നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വീഡനോട് തോറ്റതിനുശേഷം ഇ്റ്റലിയുടെ ആദ്യ ഔദ്യോഗിക മത്സരമാണിത്.
റഷ്യന്‍ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാനായില്ല. ആറുപത് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഇറ്റലിയില്ലാതെ റഷ്യയില്‍ ലോകകപ്പ് അരങ്ങേറിയത്.
അര്‍ജന്റീനയ്ക്ക് ജയം
കാലിഫോര്‍ണിയ: ലോകകപ്പില്‍ തകര്‍ന്നടിഞ്ഞ അര്‍ജന്റീനയ്ക്ക് സൗഹൃദ മത്സരത്തില്‍ വിജയം. ലയണല്‍ മെസിയെ കൂടാതെ കളിക്കളത്തിലിറങ്ങിയ അര്‍ജന്റീന മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗ്വാട്ടിമലയെ തോല്‍പ്പിച്ചു.
ലയണല്‍ സ്കലോനിയുടെ ശിക്ഷിണത്തിലിറങ്ങിയ അര്‍ജന്റീന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കത്തില്‍ പെനാല്‍റ്റി ഗോളാക്കി മാര്‍ട്ടിനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് ജിയോവനി ലോ സെല്‍സോ ലീഡ് 2-0 ആയി ഉയര്‍ത്തി. ഇടവേളയ്ക്ക് മുമ്പ് അര്‍ജന്റീന മൂന്നാം ഗോളും നേടി. ജിയോവനി സിമിയോണാണ് സ്കോര്‍ ചെയ്തത്. മറ്റൊരു സൗഹൃദ മത്സരത്തില്‍ ഉറുഗ്വെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മെക്സിക്കോയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: