ലണ്ടന്‍: വാലറ്റനിരക്കാരെ കൂട്ടുപിടിച്ച് ജോസ് ബട്ട്ലര്‍ നടത്തിയ പോരാട്ടത്തില്‍ ഇംഗ്ലണ്ട് മൂന്നുറിനപ്പുറത്തേക്ക് കടന്നു. ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ അവര്‍ 332 റണ്‍സിന് പുറത്തായി. ഏഴു വിക്കറ്റിന് 198 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങസ് തുടങ്ങിയ ഇംഗ്ലണ്ട് ഇന്നലെ 134 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു.
പതിനൊന്ന് റണ്‍സുമായി ആദ്യ ദിനത്തില്‍ പുറത്താകാതെ നിന്ന ബട്ട്ലര്‍ 89 റണ്‍സോടെ ടോപ്പ് സ്കോററായി. 211 പന്ത് നേരിട്ട് ബട്ട്ലര്‍ ആറ് ഫോറും രണ്ട് സിക്സറും അടിച്ചു. ഒമ്പതാം വിക്കറ്റില്‍ ബ്രോഡുമൊത്ത് 98 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രോഡ് 38 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.
ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ 30 ഓവറില്‍ 79 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ വീഴ്ത്തി. പേസര്‍മാരായ ബുംറയും ഇഷാന്ത് ശര്‍മ്മയും മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു. ബുംറ 30 ഓവറില്‍ 83 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഇഷാന്ത് ശര്‍മ്മ 31 ഓവറില്‍ 62 റണ്‍സാണ് വഴങ്ങിയത്.
സ്കോര്‍ബോര്‍ഡ്: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സ് : എ.എന്‍. കുക്ക് ബി ബുംറ 71, കെ.കെ. ജെന്നിങ്സ് സി രാഹുല്‍ ബി ജഡേജ 23, എം.എം. അലി സി പന്ത് ബി ശര്‍മ 50, ജെ.ഇ. റൂട്ട് എല്‍ബിഡബ്ളിയു ബി ബുംറ 0, ജെ.എം. ബെയര്‍സ്റ്റോ സി പന്ത് ബി ശര്‍മ 0 , ബി.എ. സ്റ്റോക്ക്സ് എല്‍ബിഡബ്ളിയു ബി ജഡേജ 11, ജെ.സി. ബട്ട്ലര്‍ സി രഹാനെ ബി ജഡേജ 89, എസ്.എം.കറന് സി പന്ത് ബി ശര്‍മ 0, എ.യു. റാഷിദ് എല്‍ബിഡബ്ളിയു ബി ബുംറ 15,
എസ്.സി.ജെ. ബ്രോഡ് സി രാഹുല്‍ ബി ജഡേജ 38, ആന്ഡേഴ്സണ് നോട്ടൗട്ട് 0, എക്സ്ട്രാസ് 35, ആകെ 332. വിക്കറ്റ് വീഴ്ച: 1-60, 2-133, 3-133, 4- 134, 5- 171, 6- 177, 7- 181, 8- 214, 9- 312. ബൗളിങ്ങ്: ബുംറ: 30-9-83-3, ഇഷാന്ത് ശര്‍മ 31-12-62-3, വിഹാരി 1-0-1-0, മുഹമ്മദ് ഷമി 30-7-72-0, രവീന്ദ്ര ജഡേജ 30- 0-79-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: