കണ്ണൂര്‍: ഇന്ത്യ ഒറ്റയല്ലെന്നും ഒറ്റ ദേശമല്ലെന്നുമുള്ള വിവാദപരാമര്‍ശവുമായി ആണവനിലയ വിരുദ്ധ നേതാവ് എസ്.പി.നന്ദകുമാര്‍. കണ്ണൂരില്‍ മനുഷ്യാവകാശക്കൂട്ടായ്മയില് സംസാരിക്കുകയായിരുന്നു നന്ദകുമാര്‍. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് ഇന്ത്യ ഒറ്റ രാജ്യമാണ്, ഒറ്റ നികുതിയാണ് നടപ്പാക്കുന്നതെന്നാണ്. എന്നാല്‍ മള്‍ട്ടി നാഷണല്‍ കണ്ട്രിയാണ് ഇന്ത്യ. ഞാന്‍ തമിഴനാണ്. നിങ്ങള്‍ മലയാളികളാണെന്നും നന്ദകുമാര്‍ തുടര്‍ന്ന് പറഞ്ഞു. ഇതെല്ലാം ചേര്‍ന്ന ഫെഡറല്‍ സംവിധാനമാണ് ഇന്ത്യ.
ഇന്ത്യയില്‍ മിലിട്ടറിക്ക് വേണ്ടി മുപ്പത്തിയഞ്ച് ശതമാനത്തോളം ഫണ്ടാണ് മാറ്റിവയ്ക്കുന്നത്. എന്തിനാണ് മിലിട്ടറിക്ക് വേണ്ടി ഇത്രയും തുക മാറ്റിവെയ്ക്കുന്നത്. അവര്‍ എന്താണ് ചെയ്യുന്നത്. ഇവിടെ ഇപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന് യുദ്ധമൊന്നും നടക്കുന്നില്ല. പാക്കിസ്ഥാനോ ചൈനയോ ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു ബോംബിട്ടാല്‍ മിലിട്ടറി അവിടെ സര്‍വസന്നാഹങ്ങളുമായി എത്തും. എന്നാല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ഈ മിലിട്ടറി എവിടെയായിരുന്നുവെന്നും നന്ദകുമാര്‍ ചോദിച്ചു.
കാനഡ പോലുള്ള രാജ്യങ്ങളില്‍ ഡോക്ടറേറ്റ് ലഭിക്കുക എളുപ്പമല്ല.
എന്നാല്‍ നമ്മുടെ നാട്ടില്‍ ആര്‍ക്കും ഡോക്ടറേറ്റ് എടുക്കാമെന്നും സാധാരണ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ പോയാല്‍ ഇത് ലഭ്യമാകുമെന്നും നന്ദകുമാര്‍ പറഞ്ഞു. ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.സി.ഉമേഷ് ബാബു, കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: