ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും ഒരു ഇന്ത്യക്കാരനും പുറത്താവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇതുമായി ബന്ധപ്പെട്ട് ഒരാളും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞിരുന്ന ഓരോ വ്യക്തിയും ആഗ്രഹിച്ചതാണ് ഇന്ത്യന്‍ പൗരന്മാരെയും വിദേശ പൗരന്മാരെയും വേര്‍തിരിക്കുന്ന പട്ടിക. പട്ടികയുമായി ബന്ധപ്പെട്ട് ചില പരാതികളുമുണ്ട്. ഇതെല്ലാം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. പരാതിയെ കുറിച്ച് വിവരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഇന്ത്യക്കാരായ എല്ലാവരും ഈ പട്ടികയില്‍ ഉണ്ടായിരിക്കും. ആര്‍ക്കും ഇത് സംബന്ധിച്ച് ഒരു വിഷമവും ആവശ്യമില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പൗരത്വ പട്ടികയുടെ അന്തിമ കരട് ജൂലൈ 30 ന് പ്രസിദ്ധീകരിച്ചിരുന്നു. 2.89 കോടി ജനങ്ങളെ മാത്രമായിരുന്നു കരടില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 40 ലക്ഷം ജനങ്ങള്‍ പട്ടികക്ക് പുറത്താണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് പൗരത്വ രജിസ്ട്രേഷന് ആരംഭിച്ചത്. 1951-നോ അതിനു മുമ്പോ ഇന്ത്യയിലുള്ളവരെ മാത്രമാണ് പൗരത്വ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: