കായംകുളം: ആര്‍എസ്എസ് മുന്‍ പ്രചാരകനെ വെട്ടിക്കൊല്ലാന്‍ സിപിഎം ശ്രമം. മുന്‍ പ്രചാരകനും മുതിര്‍ന്ന പ്രവര്‍ത്തകനുമായ നിറയില്‍മുക്ക് കടവിശ്ശേരില്‍ പടീറ്റതില്‍ വീട്ടില്‍ ആര്. ഗോപാലനെ(74) യാണ് 20 അംഗ സംഘം കഴിഞ്ഞരാത്രിയില്‍ വീടുകയറി ആക്രമിച്ചത്. ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐയില്‍ നുഴഞ്ഞുകയറിയ പോപ്പുലര്‍ഫ്രണ്ടിലെ ഇസ്ലാമിക തീവ്രവാദികളാണ് സംഭവത്തിന് പിന്നില്‍.
വടിവാളുകളും ഇരുമ്പ് ദണ്ഡുകളും മറ്റുമായാണ് അക്രമിസംഘം എത്തിയത്. ജനല്ച്ചില്ലകളും ഫര്‍ണ്ണിച്ചറുകളും തകര്‍ത്തശേഷം കൊല്ലുമെടാ എന്നാക്രോശിച്ച് ഗോപാലന്റെ തലയ്ക്ക് വെട്ടി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളായ ശാന്തമ്മ (54), സുഷമ, വിഷ്ണുരാജ് (21) എന്നിവരെയും സംഘം ആക്രമിച്ചു. ഇവര്‍ക്കും ഗുരുതരപരിക്കേറ്റു. വിഷ്ണുവിന്റെ ഇടതുകൈ ഒടിഞ്ഞു. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയ്ക്കാനുള്ള ശ്രമം തടഞ്ഞതാണ് കാരണം. വിഷ്ണു വണ്ടാനം മെഡിക്കല്‍ കോളേജിലാണ്. ശാന്തമ്മയ്ക്ക് ഏഴ് തുന്നലുണ്ട്, സുഷമയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് എരുവ ക്ഷേത്രപരിസരത്ത് നിന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോയിക്കപ്പടിയില്‍ പ്രകടനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: