ന്യൂയോര്‍ക്ക്.: ഞാന്‍ വഞ്ചകിയല്ലെന്നും യുഎസ് ഓപ്പണ്‍ ഫൈനലില്‍ ആരേയും ചതിച്ചിട്ടില്ലെന്നും സെറീന വില്യംസ്. ജപ്പാന്റെ നവോമി ഒസാക്കക്കെതിരായ ഫൈനലില്‍ തോറ്റശേഷം സംസാരിക്കുകയായിരുന്നു സെറീന.
ഫൈനലില്‍ അമ്പയറോട് മോശമായി പെരുമാറിയതിനും റാക്കറ്റ് നിലത്തെറിഞ്ഞതിനും അമ്പയറെ കളളനെന്ന് വിളിച്ചതിനും ശിക്ഷയായി സെറീനയ്ക്ക് മൂന്ന് പെനാല്‍റ്റി പോയിന്റുകിട്ടി. ഇതോടെ പിന്നില്‍ പോയ സെറീന അനായാസം മറികടന്ന് ഒസാക്ക ചരിത്ര വിജയം നേടി.
കളിക്കാരുടെ ഗാലറിയില്‍ നിന്ന് കോച്ച് പാട്രിക്ക് സെറീനയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനെച്ചൊല്ലി അമ്പയറും സെറീനയും തമ്മില്‍ വാദപ്രതിവാദമുണ്ടായി. അമ്പയറെ സെറീന ചീത്തവിളിക്കുകയും ചെയ്തു. താന്‍ വനിതയായതിനാലാണ്
തനിക്കെതിരെ നടപടിയുണ്ടായത്. പുരുഷ താരങ്ങള്‍ പലപ്പോഴും അമ്പയര്‍മാരെ ചീത്ത വിളിക്കാറുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകാറില്ലെന്ന് സെറീന പറഞ്ഞു.
മത്സരത്തിനിടയ്ക്ക് കോച്ച് നിര്‍ദേശങ്ങള്‍ നല്‍കിയെന്ന ആരോപണം സെറീന നിഷേധിച്ചു. എന്നാല്‍ കോച്ച് പാട്രിക്ക് സെറീനയ്ക്ക് പരിശീലനം നല്‍കിയതായി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: