ന്യൂദല്‍ഹി: സപ്തംബര്‍ 2016 മുതല്‍ 2017 ആഗസ്റ്റ് വരെ 80 ട്രെയിനപകടങ്ങള്‍, 249 മരണം. എന്നാല്‍ 2017 സപ്തംബര്‍ മുതല്‍ 2018 ആഗസ്റ്റ് വരെ മൊത്തം അപകടങ്ങള്‍ 75. മരണങ്ങള് 40. അപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ദ്ധിപ്പിച്ച് റെക്കോ ര്‍ഡ് കുറിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ സുരക്ഷയ്ക്കും അപകടങ്ങള്‍ കുറയ്ക്കുന്നതിനും കേന്ദ്ര റെയില്‍ മന്ത്രാലയം കൈക്കൊള്ളുന്ന നടപടികള്‍ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അഞ്ചു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ മരണങ്ങളുള്ള സമയമാണ് കഴിഞ്ഞ ഒരു വര്‍ഷം.
2016 സപ്തംബര്‍ മുതല്‍ 2017 ആഗസ്റ്റ് വരെയുള്ള കാലത്താണ് കാണ്‍പൂരിനു സമീപം ഇന്‍ഡോര്‍ പാട്ന എക്സ്പ്രസ് പാളം തെറ്റി 150 പേര് മരിച്ചത്. ഈ വര്‍ഷം വന്‍ അപകടങ്ങള്‍ ഒന്നുമുണ്ടായില്ല. മൊത്തം മരണം 40 ആയി കുറഞ്ഞു. 2017 ആഗസ്റ്റില്‍ ഉത്ക്കല്‍ എക്സ്പ്രസ് പാളം തെറ്റി 20 പേര് മരിച്ചതും ഇക്കഴിഞ്ഞ ഏപ്രിലില്‍ യുപിയില്‍ ട്രെയിന്‍ ബസിലിടിച്ച് 13 കുട്ടികള്‍ മരിച്ചതുമാണ് തമ്മില്‍ വലിയ രണ്ട് അപകടങ്ങള്‍.
2013 സപ്തംബര്‍ മുതല്‍ ആഗസ്റ്റ് 2014വരെ 139 അപകടങ്ങളാണ് ഉണ്ടായത്, 275 മരണവും. 2014 2015ല്‍ ഇതേ സമയത്ത് 108 അപകടങ്ങളും 196 മരണങ്ങളുമാണ് ഉണ്ടായത്. മൊത്തം അപകടങ്ങളില്‍ 93 ശതമാനം കുറവാണ് വന്നത്. പാളങ്ങള്‍ നവീകരിച്ചതും പഴയ കോച്ചുകള്‍ മാറിയതും അറ്റകുറ്റപ്പണികള്‍ക്ക് മുന്‍തൂക്കം നല്കിയതും സിഗ്നല്‍ സംവിധാനം ആധുനികവല്ക്കരിച്ചുതുടങ്ങിയതുമാണ് അപകടങ്ങളും മരണങ്ങളും കുറയാന്‍ കാരണം. ആളില്ലാ ലെവല്‍ ക്രോസുകള്‍ കുറയ്ക്കാനായതാണ് മറ്റൊരു പ്രധാനകാരണം. 2020 മാര്‍ച്ചോടെ മുഴുവന്‍ ലെവല്‍ ക്രോസുകളും ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: