കസാഖിസ്ഥാന്‍: നാലു മാസം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനില്‍ ചെലവഴിച്ച ശേഷം ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് ഭൂമിയില്‍ മടങ്ങിയെത്തി. രാവിലെ 7.56ന് സുനിത കസാഖിസ്ഥാനിലെ ബൈക്കനൂരില്‍ സുരക്ഷിതമായി ഇറങ്ങിയത്.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള യൂറി മലെന്ഷെങ്കോ, ജപ്പാന് ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയുടെ അകിഹികോ ഹോഷൈഡ് എന്നിവരാണ് സുനിതയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് യാത്രികര്‍. കഴിഞ്ഞ ജൂലായ് 15 നാണ് ഇവര്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. രണ്ട് ബഹിരാകാശ നടത്തങ്ങളും ഗവേഷണങ്ങളുമടക്കം നാസ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അവര്‍ മടങ്ങിയെത്തിയത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് യൂറോപ്യന്‍ സമയം 5.26 നാണ് സുനിതയെയും സഹയാത്രികരെയും വഹിച്ചുകൊണ്ട് സോയൂസ് മടക്കയാത്ര തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: