കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് അന്വേഷണ സംഘം. ബിഷപ്പിനെ വിളിച്ച് വരുത്തുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. ബുധനാഴ്ച റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
അന്വേഷണ സംഘത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമില്ലെന്ന് കോട്ടയം എസ്പി അറിയിച്ചു. ജോലി ഭാരം കൂടുതലായതിനാലാണ് മൂന്ന് പേരെ കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ പി സി ജോര്‍ജിന്റെ പരാമര്‍ശവും പൊലീസ് പരിശോധിച്ച് വരുകയാണ്. സ്വമേധയ കേസ് എടുക്കാന്‍ നീക്കമില്ലെങ്കിലും ആരെങ്കിലും പരാതി നല്കിയാല് ഉടന്‍ കേസ് എടുക്കുമെന്നും കോട്ടയം എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: