കൊച്ചി: കുറ്റാരോപിതനെ അറസ്റ്റുചെയ്യാന്‍ കുറ്റവാളിയുടെ സമ്മതത്തിനായി കാത്തുനില്ക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളതെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്. കൊച്ചി ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെയെല്ലാം തിരുത്തിയെഴുതേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളിയുടെ പദവി നോക്കിയാണ് അറസ്റ്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. ഇരയായിട്ടുള്ളവര്‍ക്ക് ഇത്തരത്തില്‍ പ്രതിഷേധം നടത്തേണ്ടി വരുന്നത് കേരളത്തിന്റെ ഗതികേടാണ്. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായിട്ടുള്ള സംഭവ വികാസങ്ങളുടെ തുടക്കമാവും ഇത്. നിര്‍ഭയ പോലൊരു സംഭവം കേരളത്തില്‍ ഉണ്ടായാല്‍ കുറ്റവാളിയുടെ പദവി നോക്കിയാവും നടപടിയെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ത്യ വിട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് നാഷണല്‍ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യ അംഗം ഇ.എന്‍. നന്ദകുമാര്‍. പോലീസ് അതിനുള്ള സൗകര്യം ഒരുക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകളുടെ മാനത്തിന് വേണ്ടിയുള്ള സമരത്തില്‍ സ്ത്രീപക്ഷത്താണ് നില്‍ക്കുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു. മഹിളാമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. ഒ.എം. ശാലീന, മഹിളാമോര്‍ച്ച സംസ്ഥാന സമിതിയംഗം മഹേശ്വരി തുടങ്ങിയവരും സമരത്തിന് പിന്തുണയുമായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: