ലണ്ടന്‍: വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച ഇംഗ്ലീഷ് ബാറ്റ്സ്മാന് അലിസ്റ്റര്‍ കുക്ക് ചരിത്രം കുറിച്ചു. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് കുക്ക് നൂറ് തികച്ചത്. ഇതോടെ അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ചുറികുറിക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന റെക്കോഡ് കുക്കിന് സ്വന്തം.
2006 ല്‍ ഇന്ത്യക്കെതിരെ നാഗ്പ്പൂര്‍ ടെസ്റ്റിലാണ് കുക്ക് അരങ്ങേറിയത്. അന്ന് രണ്ടാം ഇന്നിങ്ങ്സില്‍ കുക്ക് സെഞ്ചുറി നേടി. ഓസ്ട്രേലിയയുടെ റെജിനാള്‍ഡ് ഡഫാണ് ഈ നേട്ടം കൈവരിച്ച ലോകത്തെ ആദ്യ ബാറ്റ്സ്മാന്. 1902 ജനുവരിയില്‍ മെല്‍ബണില്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ ഡഫ് ശതകം (104) നേടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ ഓവലില്‍ നടന്ന വിടവാങ്ങല്‍ ടെസ്റ്റില്‍ 146 റണ്‍സ് എടുത്തു.
ഇന്ത്യയുടെ മുഹമ്മദ് അസറുദ്ദീനും അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ചുറി നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബാറ്റ്സ്മാനാണ്. 1984 ല്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ അസറുദ്ദീന് 110 റണ്‍സും 2000ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ വിടവാങ്ങല്‍ ടെസ്റ്റില്‍ 102 റണ്‍സും നേടി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇടംകൈയന്‍ ബാറ്റ്സ്മാനെന്ന റെക്കോഡും കുക്കിന് സ്വന്തമായി.ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ (12400) റെക്കോഡാണ് കുക്ക് മറികടന്നത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്മാരില് കുക്ക് അഞ്ചാമനാണ്. സച്ചിന് ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ്ങ്, ജാക്വസ് കാലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കുക്കിന് മുന്നിലുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: