പാരീസ്: ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് യുവേഫ നേഷന്‍സ് ലീഗില്‍ ഹോളണ്ടിനെ കീഴ്പ്പെടുത്തി. സ്വന്തം മണ്ണില്‍ നടന്ന പോരാട്ടത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചുകയറിയത്. കൈലിയന്‍ എംബാപ്പെയും ഒലീവിയര്‍ ജിറൗഡുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. ലോകകപ്പ് വിജയത്തിനുശേഷം സ്വന്തം മണ്ണില്‍ ഇതാദ്യമായാണ് ഫ്രാന്‍സ് കളിക്കാനിറങ്ങിയത്.
ലോകകപ്പില്‍ തിളങ്ങിയ എംബാപ്പെ പതിനാലാം മിനിറ്റില്‍ ഗോള്‍ നേടി ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് ഫ്രാന്‍സ് ഈ ഗോളിന് മുന്നിട്ടുനിന്നു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹോളണ്ട് ഗോള്‍ മടക്കി. ബാബേലാണ് സ്കോര്‍ ചെയ്തത്.
എന്നാല്‍ കളിയവസാനിക്കാന്‍ പതിനാല് മിനിറ്റ് ശേഷിക്കെ ജിറൗഡ് നിര്‍ണായക ഗോളിലുടെ ഫ്രാന്‍സിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഫ്രാന്‍സിനായി കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ജിറൗഡിന്റെ ആദ്യ ഗോളാണിത്. റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനായി തകര്പന് കളികാഴ്ചവച്ചെങ്കിലും ജിറൗഡിന് ഗോള്‍ നേടാനായില്ല. വ്യാഴാഴ്ച മ്യൂണിച്ചില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി ഫ്രാന്‍സിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: