കൊച്ചി: ഇന്ധന വിലവര്‍ധനക്കെതിരേ ഹര്‍ത്താലും ബന്ദും നടന്നു. കേരളത്തിന് നഷ്ടം 1000 കോടിയിലേറെ. സംസ്ഥാന സര്‍ക്കാര്‍ ഹാജര്‍ നില ശരാശരി 18 ശതമാനം. എന്നിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടന്നുവെന്ന് സര്‍ക്കാര്‍. രാജസ്ഥാനും ആന്ധ്രാപ്രദേശും ഇന്ധന വിലസംസ്ഥാനത്ത് കുറച്ചു. കേരളം ഒന്നും ചെയ്തില്ല. വിലകൂടുന്നത് മാത്രം കാണുന്നു, കുറയുന്നത് കണ്ടില്ലെന്ന് നടിക്കുന്നു.
ഡോളറുമായി രൂപയുടെ വിനിമയ മൂല്യം കുറഞ്ഞു. അത് വിദേശ സാമ്പത്തിക ഇടപാടില്‍ മാത്രമാണ്. ഇന്ത്യയില്‍ രൂപയ്ക്ക് മൂല്യക്കുറവ് വന്നില്ല. ഇന്ധന വിലയിലെ മാറ്റം ഒറ്റയാഴ്ചയ്ക്കിടെ അത്രയേറെ ബാധിച്ചിട്ടുമില്ല. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ തലത്തില്‍ നടത്തിയ ബന്ദ് കേരളത്തില്‍ ഇടതുപക്ഷവും ചേര്‍ന്ന് ഹര്ത്താലാക്കിയപ്പോള് സാമ്പത്തിക ക്ലേശമനുഭവിക്കുന്നുവെന്ന് പറയുന്ന സംസ്ഥാനത്തിന് നികുതിയിനത്തിലുള്‍പ്പെടെ നഷ്ടം 1000 കോടിയാണെന്ന് കണക്കാക്കുന്നു.
രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാന വാറ്റ് നികുതിയിനത്തില്‍ നാലു ശതമാനം കുറവ് വരുത്തിയതോടെ അവിടെ ഇന്ധന വിലയില്‍ രണ്ടര രൂപ കുറവുവന്നു. ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു രണ്ടു രൂപ കുറച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച ഭരണ സ്തംഭനം നടത്തിയ കേരളത്തില്‍ ധനമന്ത്രാലയം ഇതൊന്നും അറിഞ്ഞതേയില്ല.
ഇന്ധന വില വര്‍ധിച്ചത് ആറു മാസത്തിനിടെ അഞ്ചു രൂപയാണ്. പക്ഷേ ഈ വില 2013 ല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിലനിന്ന ഇന്ധനവിലയാണ്. മറ്റ് നിത്യോപയോഗ വസ്തുക്കളുടെ വില കോണ്‍ഗ്രസ് ഭരണകാലത്തേതില്നിന്ന് പകുതിയില്‍ കുറഞ്ഞത് പക്ഷേ കാണുന്നുമില്ല. കേരളത്തിന്റെ ഉല്‍പ്പന്നമായ വെളിച്ചെണ്ണയ്ക്ക് വില നാലിരട്ടി വര്‍ധിച്ചതും കാണുന്നില്ല.
നിത്യോപയോഗ വസ്തുക്കളുടെ വില നാലു വര്‍ഷം മുമ്പ് (2014) കോണ്‍ഗ്രസ് ഭരണത്തിലും ഇപ്പോഴും എന്തെന്നും അറിയണം. 45 രൂപയായിരുന്ന പഞ്ചസാര വില ഇപ്പോള്‍ 36 ആയി. കിലോയ്ക്ക് 125 രൂപയായിരുന്ന പരിപ്പുവില ഇപ്പോള്‍ 60 രൂപയാണ്. 45 രൂപയായിരുന്നു ഒരു കിലോ ഉള്ളിക്ക്, ഇന്ന് 15 രൂപ. 400 രൂപയായിരുന്ന എല്‍ഇഡി ബള്‍ബ് ഇന്ന് 60 രൂപയ്ക്ക് കിട്ടുന്നു. ഇക്കാര്യങ്ങളൊന്നും ഹര്ത്താലുകാര്ക്കും ബന്ദുകാര്ക്കും വാര്‍ത്തയല്ല. മാധ്യമങ്ങളും ചൂണ്ടിക്കാട്ടാനോ പരിഗണിക്കാനോ തയാറാകുന്നില്ല.
ഇന്ധന വില ജിഎസ്ടി നിയന്ത്രണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഏറ്റവും എതിര്‍ക്കുന്നതും ഇടതുപക്ഷ സര്‍ക്കാരുകളും പ്രസ്ഥാനങ്ങളുമാണ് എന്നതും കൗതുകകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: