കൊച്ചി: പ്രളയത്തില്‍ കൃഷിയും കന്നുകാലി സമ്പത്തും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പൂര്‍ണതോതിലുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളണമെന്നും ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ഭാരതീയ കിസാന്‍ സംഘ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഗണേഷ് ഉദ്ഘാടനം ചെയ്തു. കിസാന്‍സംഘ് സംസ്ഥാന പ്രഭാരി പി.ആര്. ശശിധരന് മുഖ്യപ്രഭാഷണം നടത്തി. പ്രളയത്തിന്റെ കൂടെ ഒരു മുന്നറിയിപ്പും നല്‍കാതെ സകല ഡാമുകളും തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രമേയം പാസ്സാക്കി.
മഹാപ്രളയത്തില്‍ ദുരിതമനുഭവിച്ചവരെ സഹായിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച് ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഉടനെ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന പ്രസിഡന്റ് ആയി എം. ശശിഭൂഷണ മേനോന്, വര്‍ക്കിങ് പ്രസിഡന്റ് ഇ. നാരായണന് കുട്ടി, ജനറല്‍ സെക്രട്ടറി കെ.വി. സഹദേവന്, ട്രഷറര്‍, കെ. രവീന്ദ്രന്, സംഘടനാ സെക്രട്ടറി സി.എച്ച്. രമേഷ് എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: