കൊച്ചി: പാലിയേക്കര ടോള്‍ ബൂത്തില്‍ പുതിയ നിരക്കില്‍ ടോള്‍ പിരിക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.
കരാര്‍ പ്രകാരം ദേശീയപാത പരിപാലിക്കാതെ ടോള്‍ നിരക്ക് പുതുക്കിയതിനെ ചോദ്യം ചെയ്ത് തൃശൂര്‍ സ്വദേശി ജോസഫ് ടാജറ്റ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. പുതുക്കിയ നിരക്ക് ഈടാക്കാന്‍ ദേശീയ പാത അതോറിറ്റിയുടെ ജനറല്‍ മാനേജര്‍ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് അനുമതി നല്‍കിയത്. കരാറനുസരിച്ച് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ദേശീയപാതയുടെ അറ്റകുറ്റപ്പണി നടത്തണമെന്നുണ്ട്.
2017 ല്‍ അഞ്ച് വര്‍ഷം തികഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്തിയില്ല. ഇതുള്‍പ്പെടെ കരാറില്‍ പറയുന്ന പല നിര്‍ദേശങ്ങളും സ്വകാര്യ കമ്പനി പാലിച്ചില്ലെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: