തിരുവനന്തപുരം: കൃഷിമന്ത്രിക്കെതിരായ വിവാദ പ്രസ്താവന നടത്തിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ കണ്ട് നടപടിയില്‍ നിന്ന് രക്ഷപ്പെട്ടു. മന്ത്രി ഓഫീസില്‍ പോയി കണ്ടാണ് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണു താന്‍ പൊതുവേദിയില്‍ പറഞ്ഞതെന്ന് കുര്യന് ഏറ്റുപറഞ്ഞു. സര്‍വീസില്‍ നിന്ന് പിരിയാന്‍ കുറച്ചു കാലം മാത്രം ബാക്കിയുള്ള കുര്യനെതിരെ ഇനി നടപടി വേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന്. കുര്യനെതിരെ മന്ത്രി സുനില്‍കുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഒരു ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ പാടില്ല. പി.എച്ച്. കുര്യന്റെ പരസ്യ പ്രസ്താവന വന്നശേഷം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഫോണില്‍ തന്നെ വിളിച്ച് കുര്യനോടുള്ള അതൃപ്തി അറിയിച്ചിരുന്നതായി റവന്യൂ മന്തി ഇ.ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷി വ്യാപിപ്പിക്കുമെന്നാണു സര്‍ക്കാര്‍ നയം. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: