മീററ്റ്: കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാത്ത മില്ലുടമകള്‍ക്കെതിരെ നടിപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ഏറ്റവുമധികം കരിമ്പ് വിളവെടുക്കുന്ന ബാഗ്പത് മേഖലയിലെ 154 കിലോമീറ്റര്‍ വരുന്ന ദല്‍ഹി-സഹറന്പൂര് ദേശീയപാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുൂന്നു അദ്ദേഹം.
പഞ്ചസാര മില്ലുകള്‍ ഒക്ടോബര്‍ 15ഓടെ കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കിയില്ലെങ്കില്‍ മില്‍ ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് യോഗി വ്യക്തമാക്കി. മില്ലുടമകളില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടനെ ലഭിക്കുമെന്ന് കരിമ്പ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്കിയ യോഗി പാവപ്പെട്ടവരേയും കര്‍ഷകരേയും മുന്‍നിരയിലേയ്ക്ക് കൊണ്ടുവരിക എന്നതാണ് യുപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.
കരിമ്പ് അധികമായി ഉത്പാദിപ്പിക്കുമ്പോള്‍ പഞ്ചസാരയുടെ ഉപഭോഗം കൂടുമെന്നും അത് പ്രമേഹത്തിന് വഴിതെളിയിക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു. അതിനാല്‍ കരിമ്പു കൃഷി കുറച്ച് കൊണ്ട് പച്ചക്കറികള്‍ പോലെ മറ്റു വിളകളിലേക്ക് കൃഷിക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി കര്‍ഷകരോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും കൂടുതലായി കരിമ്പ് കൃഷി നടക്കുന്നത് യുപിയിലാണ്. ഒക്ടോബര്‍ 20 മുതലാണ് സംസ്ഥാനത്ത് കരിമ്പ് വിളവെടുക്കുന്നതിനുള്ള സീസണ് ആരംഭിക്കുന്നത്. തുടര്‍ന്നത് ഇത് നവംബര്‍ അഞ്ച് വരെ നീളും. 2017-18 സീസണില്‍ രാജ്യത്ത് ഉദ്പാദിപ്പിച്ച മുഴുവന്‍ പഞ്ചസാര ഉദ്പാദനമായ 32 ദശലക്ഷം ടണ്ണില്‍ 38 ശതമാനവും ഒക്ടോബര്‍-സെപ്തംബര്‍ മാസത്തിലെ വിളപ്പെടുപ്പിലൂടെ ഉദ്പാദിപ്പിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: