ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും സുപ്രീംകോടതി നോട്ടിസ്. കല്‍ക്കരിപ്പാടം കൈമാറ്റം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്നതിനാല്‍ സി.ബി.ഐയില്‍ വിശ്വാസമില്ലെന്നും പ്രത്യേക സംഘം രുപീകരിച്ച് കോടതിയുടേ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവില്‍ അന്വേഷണം നടത്തുന്ന സിബിഐ ഇതുവരെ ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കല്‍ക്കരിപ്പാടം വിതരണത്തില്‍ 1.85 കോടി രൂപ സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടായെന്നു സിഎജി കണ്ടെത്തിയിരുന്നു. ഇതു രാജ്യത്തു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചു. തുടര്‍ന്നു വിതരണത്തിലെ ക്രമക്കേടു കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തു ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: