തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ ടിവി അവതാരകന് സാബുമോനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി ലസിത പാലയ്ക്കല്‍ വനിതാ കമ്മീഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. മൂന്നുമാസമായിട്ടും വനിതാ കമ്മീഷന് നേരിട്ടെടുത്ത കേസില്‍ അന്വേഷണം പോലും നടക്കാതെ വന്നതോടെയാണ് കമ്മീഷന് ആസ്ഥാനത്തെത്തി സമരം നടത്തിയത്.
ലസിത കഴിഞ്ഞ ജൂണ്‍ ആറാം തീയതിയാണ് തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയത്. പത്ത് ദിവസം കൊണ്ട് മറുപടി പറയാമെന്നായിരുന്നു അന്നു കിട്ടിയ മറുപടി. വനിതാ കമ്മീഷനും നേരിട്ടു കേസെടുത്തു. പക്ഷെ അന്വേഷണം എങ്ങും എത്തിയില്ല. കണ്ണൂരില്‍ അറിയിച്ചപ്പോള്‍ ഒരുമാസം മുമ്പ് റിപ്പോര്‍ട്ട് കമ്മീഷനിലേക്ക് അയച്ചു എന്ന് മറുപടി ലഭിച്ചു. എന്നാല്‍ ഇന്നലെ കമ്മീഷനില്‍ എത്തി അന്വേഷിച്ചപ്പോള്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് കമ്മീഷന് അംഗം എ.എം. രാധ അറിയിച്ചു. ഇതോടെ ലസിത സമരം ആരംഭിച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ലസിത ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. ഒടുവില്‍ പോലീസ്റിപ്പോര്ട്ട് ലഭിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്.
എന്നാല്‍ താന്‍ കൊടുത്ത പരാതി അനുസരിച്ചല്ല പോലീസ് അന്വേഷണം നടത്തിയിരിക്കുന്നതെന്ന് ലസിത പറഞ്ഞു. സാബുവിന്റെ യഥാര്‍ഥ അക്കൗണ്ട് വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. മറ്റൊരു പ്രതിയായ അബ്ദുള്ള സമദ് എന്ന ആളുടെ യാതൊരു വിവരവും പോലീസിന് ശേഖരിക്കാനായിട്ടില്ല. ഈവിവരങ്ങള് കാട്ടി ഈമാസം 19 ന് ഡിജിപിയെ നേരില്‍ക്കണ്ട് പരാതി നല്‍കുമെന്നും ലസിത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: