ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. പന്ത്രണ്ട് വര്‍ഷം കളിക്കളത്തില്‍ നിറഞ്ഞുനിന്നശേഷമാണ് വിട പറയുന്നത്. പുതു തലമുറയക്ക് ബാറ്റണ്‍ കൈമാറാന്‍ സമയമായെന്ന് സര്‍ദാര്‍ പറഞ്ഞു.
350 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
ഹോക്കി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നും അത് നിലനില്ക്കും. ദേശീയ ടീമില്‍ നിന്ന്് വിരമിച്ചെങ്കിലും പ്രാദേശിക മത്സരങ്ങളില്‍ ഹരിയാന പോലീസിനും സംസ്ഥാനത്തിനും വേണ്ടി കളിക്കുമെന്ന് സര്‍ദാര്‍ പറഞ്ഞു.
സര്‍ദാറിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 2010, 2014 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ വെള്ളി മെഡലുകളും നേടി. ജൂനിയര്‍ തലത്തില്‍ 2003-04 സീസണില്‍ പോളണ്ടിനെതിരെയാണ് അരങ്ങേറിയത്. സീനിയര്‍ തലത്തില്‍ 2006 ല്‍ പാക്കിസ്ഥാനെതിരെ കളിച്ചാണ് അരങ്ങേറിയത്്. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധിഖേല്‍ രത്ന നേടിയ താരമാണ് സര്‍ദാര്‍ സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: